ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുവരുന്നത് ചർച്ചയാകുന്ന കാലമാണിത്. എക്കാലത്തെയും ഏറ്റവും വലിയ വീഴ്ചയാണ് രൂപയ്ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. 90 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ മൂല്യം അതായത് ഒരു ഡോളർ ലഭിക്കുന്നതിന് കഴിഞ്ഞ ആഴ്ചയിലെ റേറ്റ് അനുസരിച്ച് 90.57 രൂപ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. ഡോളർ നിരക്കിലെ ഈ വർദ്ധനവ് ജീവിതത്തിൽ ഏതെല്ലാം വിധത്തിൽ ബാധിക്കും എന്ന് ശരിയായ ധാരണ ഇല്ലാത്തതു കൊണ്ട് സാധാരണക്കാരായ ജനങ്ങൾ പലപ്പോഴും ഡോളർ വിനിമയ നിരക്കിലെ മാറ്റം കാര്യമായി ശ്രദ്ധിക്കാറില്ല.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാനുള്ള കാരണം വിവിധങ്ങളാണ്. അതിൽ പ്രധാനമാണ് എണ്ണ വില വർദ്ധനവ്. അന്താരാഷ്ട്ര വിപണിയിലെ എണ്ണയുടെ വില കൂടിയത് ഡോളർ കൂടുതൽ കരുത്താർജ്ജിക്കാൻ സഹായിച്ചു എന്നാണ് മനസ്സിലാകുന്നത്. അതുപോലെതന്നെ വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് മൂല്യം ഇടിയാൻ ഒരു കാരണമായി. വിദേശരാജ്യങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത് ഡിസംബറോഡുകൂടിയാണ്. ഈ കാലയളവിൽ അവരുടെ കണക്കുകളും മറ്റും പരിശോധിക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള നിക്ഷേപം പിൻവലിക്കൽ ഓഹരി വിപണിയിലും മറ്റും നടക്കുന്നുണ്ട്. ഈ നിക്ഷേപങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി കൂടുതൽ ഡോളറിന്റെ ആവശ്യകത ഉണ്ടാവുകയും ഇതിനായി സമാഹരിക്കുകയും ചെയ്യും. അതുപോലെതന്നെ ഇറക്കുമതികാർക്കും മറ്റും ഇതുമായി ബന്ധപ്പെട്ട കമ്പനികൾക്കും ഡോളറിന്റെ ആവശ്യം ഈ കാലയളവിൽ വന്നതും ഡോളറിന്റെ മൂല്യം ഉയർന്നതിനും രൂപയുടെ മൂല്യം കുറയുന്നതിനും കാരണമായിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ നടക്കുന്ന സമയമായതുകൊണ്ട് തന്നെ ഇതിലെ തീരുമാനങ്ങൾ മൂല്യത്തെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിൻറെ പ്രതിഫലനം വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തിൽ കാണാനാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു എന്ന വാർത്ത നിരന്തരം വരുമ്പോൾ പലർക്കും കോട്ടമുണ്ടാകുമെങ്കിലും മറ്റു പല മേഖലകളിൽ നേട്ടവും ഉണ്ടാകുന്നുണ്ട്. അതായത് രൂപയുടെ മൂലം കൂടുന്നത് വരവുകളെയും ചെലവുകളെയും നേരിട്ടും അല്ലാതെയും ബാധിക്കും. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ തന്നെ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.
സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർദ്ധിക്കാൻ ഇടയാകും എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. നമ്മുടെ രാജ്യം പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഒരു വസ്തുവാണ് എണ്ണ. പ്രധാന ഇറക്കുമതി കാരായതു കൊണ്ടുതന്നെ രൂപയുടെ മൂല്യമിടിയുന്നത് വിപണിയിലെ മറ്റു സാധനങ്ങളുടെ വിലവർധനവിനും കാരണമാകും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന്‍റെ ഫലമായി പണപ്പെരുപ്പം വിപണിയിൽ ഉണ്ടാവുകയും ഇത് ദൂരം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പല തീരുമാനങ്ങളും എടുക്കാൻ ഗവൺമെന്റിനെയും റിസർവ് ബാങ്കിനേയും പ്രേരിപ്പിക്കാൻ ഇടയാകും.
പണപ്പെരുപ്പം കൂടുമ്പോൾ സാധാരണ റിസർവ് ബാങ്ക് എടുക്കുന്ന ഒരു നടപടിയാണ് നിരക്ക് ഉയർത്തുക എന്നത്. ഇതിൻറെ ഫലമായി ഭവന വായ്പ, വാഹന വായ്പ, മറ്റു വായ്പകൾ എന്നിവയുടെ പലിശ നിരക്ക് ഉയർന്നതിന് കാരണമാകും. ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നത് ഇങ്ങനെ ആണെങ്കിൽ വാണിജ്യ വായ്പകളുടെയും പലിശ ഉയർന്നത് അവരുടെ ലാഭത്തെ ബാധിക്കാൻ ഇടയാകും. ക്രൂഡോയിൽ കൂടാതെ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന മറ്റു സാധനങ്ങളാണ് കൽക്കരി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവ. ഈ സാധനങ്ങളുടെയും വിലവർധനവിന് രൂപയുടെ മൂല്യമിടിയുന്നത് കാരണമാകും.
വിദേശനിക്ഷേപകരെ സംബന്ധിച്ച് രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വവും ഓഹരി വിപണി നിക്ഷേപത്തിൽ നിന്ന് കൂടുതൽ തുക പിൻവലിക്കാൻ പ്രേരിപ്പിക്കും. തുടർന്ന് ഈ തുക ഡോളറിൽ ആക്കി അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയും ഡോളറിന്റെ ആവശ്യക്കാർ കൂടുകയും ഇത് തുടർന്നും രൂപയുടെ കൂടുതൽ മൂല്യശോഷണത്തിന് കാരണമാകാൻ ഇടയാക്കും. അതുപോലെതന്നെ നമ്മുടെ രാജ്യവും പല വിദേശരാജ്യങ്ങളിൽ നിന്ന് കടം എടുത്തിട്ടുണ്ട്. ഈ വായ്പകളുടെ തിരിച്ചടവ് കൂടുതൽ ചെലവേറിയതാക്കും എന്നതാണ് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു കാര്യം.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞുവരുന്നത് ചർച്ചയാകുന്ന കാലമാണിത്. എക്കാലത്തെയും ഏറ്റവും വലിയ വീഴ്ചയാണ് രൂപയ്ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. 90 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ മൂല്യം അതായത് ഒരു ഡോളർ ലഭിക്കുന്നതിന് കഴിഞ്ഞ ആഴ്ചയിലെ റേറ്റ് അനുസരിച്ച് 90.57 രൂപ നൽകേണ്ട അവസ്ഥയാണ് ഉള്ളത്. ഡോളർ നിരക്കിലെ ഈ വർദ്ധനവ് ജീവിതത്തിൽ ഏതെല്ലാം വിധത്തിൽ ബാധിക്കും എന്ന് ശരിയായ ധാരണ ഇല്ലാത്തതു കൊണ്ട് സാധാരണക്കാരായ ജനങ്ങൾ പലപ്പോഴും ഡോളർ വിനിമയ നിരക്കിലെ മാറ്റം കാര്യമായി ശ്രദ്ധിക്കാറില്ല.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാനുള്ള കാരണം വിവിധങ്ങളാണ്. അതിൽ പ്രധാനമാണ് എണ്ണ വില വർദ്ധനവ്. അന്താരാഷ്ട്ര വിപണിയിലെ എണ്ണയുടെ വില കൂടിയത് ഡോളർ കൂടുതൽ കരുത്താർജ്ജിക്കാൻ സഹായിച്ചു എന്നാണ് മനസ്സിലാകുന്നത്. അതുപോലെതന്നെ വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് മൂല്യം ഇടിയാൻ ഒരു കാരണമായി. വിദേശരാജ്യങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത് ഡിസംബറോഡുകൂടിയാണ്. ഈ കാലയളവിൽ അവരുടെ കണക്കുകളും മറ്റും പരിശോധിക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള നിക്ഷേപം പിൻവലിക്കൽ ഓഹരി വിപണിയിലും മറ്റും നടക്കുന്നുണ്ട്. ഈ നിക്ഷേപങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി കൂടുതൽ ഡോളറിന്റെ ആവശ്യകത ഉണ്ടാവുകയും ഇതിനായി സമാഹരിക്കുകയും ചെയ്യും. അതുപോലെതന്നെ ഇറക്കുമതികാർക്കും മറ്റും ഇതുമായി ബന്ധപ്പെട്ട കമ്പനികൾക്കും ഡോളറിന്റെ ആവശ്യം ഈ കാലയളവിൽ വന്നതും ഡോളറിന്റെ മൂല്യം ഉയർന്നതിനും രൂപയുടെ മൂല്യം കുറയുന്നതിനും കാരണമായിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ നടക്കുന്ന സമയമായതുകൊണ്ട് തന്നെ ഇതിലെ തീരുമാനങ്ങൾ മൂല്യത്തെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിൻറെ പ്രതിഫലനം വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തിൽ കാണാനാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു എന്ന വാർത്ത നിരന്തരം വരുമ്പോൾ പലർക്കും കോട്ടമുണ്ടാകുമെങ്കിലും മറ്റു പല മേഖലകളിൽ നേട്ടവും ഉണ്ടാകുന്നുണ്ട്. അതായത് രൂപയുടെ മൂലം കൂടുന്നത് വരവുകളെയും ചെലവുകളെയും നേരിട്ടും അല്ലാതെയും ബാധിക്കും. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ തന്നെ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.
സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർദ്ധിക്കാൻ ഇടയാകും എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. നമ്മുടെ രാജ്യം പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഒരു വസ്തുവാണ് എണ്ണ. പ്രധാന ഇറക്കുമതി കാരായതു കൊണ്ടുതന്നെ രൂപയുടെ മൂല്യമിടിയുന്നത് വിപണിയിലെ മറ്റു സാധനങ്ങളുടെ വിലവർധനവിനും കാരണമാകും എന്ന കാര്യത്തിൽ സംശയമില്ല. ഇതിന്‍റെ ഫലമായി പണപ്പെരുപ്പം വിപണിയിൽ ഉണ്ടാവുകയും ഇത് ദൂരം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പല തീരുമാനങ്ങളും എടുക്കാൻ ഗവൺമെന്റിനെയും റിസർവ് ബാങ്കിനേയും പ്രേരിപ്പിക്കാൻ ഇടയാകും.
പണപ്പെരുപ്പം കൂടുമ്പോൾ സാധാരണ റിസർവ് ബാങ്ക് എടുക്കുന്ന ഒരു നടപടിയാണ് നിരക്ക് ഉയർത്തുക എന്നത്. ഇതിൻറെ ഫലമായി ഭവന വായ്പ, വാഹന വായ്പ, മറ്റു വായ്പകൾ എന്നിവയുടെ പലിശ നിരക്ക് ഉയർന്നതിന് കാരണമാകും. ഇത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നത് ഇങ്ങനെ ആണെങ്കിൽ വാണിജ്യ വായ്പകളുടെയും പലിശ ഉയർന്നത് അവരുടെ ലാഭത്തെ ബാധിക്കാൻ ഇടയാകും. ക്രൂഡോയിൽ കൂടാതെ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന മറ്റു സാധനങ്ങളാണ് കൽക്കരി, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവ. ഈ സാധനങ്ങളുടെയും വിലവർധനവിന് രൂപയുടെ മൂല്യമിടിയുന്നത് കാരണമാകും.
വിദേശനിക്ഷേപകരെ സംബന്ധിച്ച് രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും സമ്പദ് വ്യവസ്ഥയിലെ അനിശ്ചിതത്വവും ഓഹരി വിപണി നിക്ഷേപത്തിൽ നിന്ന് കൂടുതൽ തുക പിൻവലിക്കാൻ പ്രേരിപ്പിക്കും. തുടർന്ന് ഈ തുക ഡോളറിൽ ആക്കി അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയും ഡോളറിന്റെ ആവശ്യക്കാർ കൂടുകയും ഇത് തുടർന്നും രൂപയുടെ കൂടുതൽ മൂല്യശോഷണത്തിന് കാരണമാകാൻ ഇടയാക്കും. അതുപോലെതന്നെ നമ്മുടെ രാജ്യവും പല വിദേശരാജ്യങ്ങളിൽ നിന്ന് കടം എടുത്തിട്ടുണ്ട്. ഈ വായ്പകളുടെ തിരിച്ചടവ് കൂടുതൽ ചെലവേറിയതാക്കും എന്നതാണ് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു കാര്യം.
ജീവിതത്തിൽ കാര്യമായ വരുമാനം ഉണ്ടെങ്കിലും പലപ്പോഴും കയ്യിലെ നീക്കിയിരിപ്പ് നോക്കുമ്പോൾ കാര്യമായി ഒന്നും ഉണ്ടാവുകയില്ല എന്നത് സാധാരണ എല്ലാവരുടെയും പരിഭവമാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ഒരു പ്രത്യേക കാരണം കണ്ടുപിടിക്കാനും സാധിക്കുകയില്ല. ലഭിച്ച വരുമാനം ഏത് വിധത്തിൽ ചെലവഴിച്ചു എന്ന് കൃത്യമായി വിശകലനം ചെയ്താൽ പോലും പലപ്പോഴും ശരിയായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ സാധിച്ചു എന്നു വരില്ല. ഇതുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതൊന്നുമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക അച്ചടക്കവും സ്വാതന്ത്ര്യവും ചർച്ചയാകുന്നത്. കാര്യങ്ങൾ കൃത്യമായി നടന്നു പോകുന്നത് കൊണ്ട് മാത്രം സാമ്പത്തികം കൃത്യമായി കൈകാര്യം ചെയ്യുന്ന ആളാണ് എന്ന് പറയാൻ സാധിക്കില്ല. ജീവിത ചിലവുകൾ നടത്തിക്കൊണ്ടു പോകുന്നതോടൊപ്പം നിക്ഷേപവും ശരിയായ രീതിയിൽ നടത്തി മുന്നോട്ടുകൊണ്ടുപോയാൽ മാത്രമേ ശരിയായ രീതിയിലാണ് വരുമാനം കൈകാര്യം ചെയ്യുന്നത് എന്ന് പറയാൻ സാധിക്കുകയുള്ളൂ. ശരിയായ രീതിയിലുള്ള പൈസയുടെ വിനിയോഗമാണ് സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം.
സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ നിക്ഷേപം മാത്രം നടത്തി എന്ന കാരണത്താൽ സാമ്പത്തികം ശരിയായി വിനിയോഗിച്ചു എന്ന് പറയാൻ സാധിക്കില്ല സാമ്പത്തിക ശാസ്ത്രത്തിന്റെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായിട്ടുണ്ട് ഇത് എല്ലാവർക്കും ഒരേ രീതിയിൽ ചെയ്യാനുള്ള അറിവ് ഉണ്ടാകണമെന്നില്ല ഈ സാഹചര്യത്തിൽ ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ ഫിനാൻഷ്യൽ പ്ലാനിങ് നടത്തി നിക്ഷേപങ്ങൾ ശരിയായി ക്രമീകരിക്കാൻ സാധിക്കും. സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ഒരു വ്യക്തിയുടെ വരുമാനം, പ്രായം, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ആസ്തികൾ, ബാധ്യതകളുടെ വിവരങ്ങൾ, ഇൻഷുറൻസ്, ജീവിതലക്ഷ്യങ്ങൾ, ജീവിത ലക്ഷ്യങ്ങളുടെ കാലാവധി എന്നിവ മനസ്സിലാക്കി അധിക സാമ്പത്തിക ബുദ്ധിമുട്ട് വരാത്ത രീതിയിൽ ജീവിതലക്ഷ്യങ്ങൾ സഫലീകരിക്കാൻ സാമ്പത്തിക ആസൂത്രണം സഹായിക്കും. സാമ്പത്തിക ആസൂത്രണം നടത്തുന്നതിലൂടെ ജീവിത ലക്ഷ്യങ്ങൾക്കുള്ള തുക സമാഹരിക്കൽ മാത്രമല്ല ഉദ്ദേശിക്കുന്നത്. ചിലവുകളുടെ നിയന്ത്രണം ഇൻഷുറൻസ് എമർജൻസി ഫണ്ട് സ്വരൂപിക്കൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ശരിയായ രീതിയിൽ പ്ലാൻ ചെയ്ത് ആവശ്യമായ തുക എല്ലാ കാര്യങ്ങൾക്കും വീതിച്ചു നൽകുക കൂടിയാണ് ചെയ്യുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിലവുകൾ നടത്തിക്കൊണ്ടുപോകൽ എന്നത് മാത്രമല്ല, ചിലവഴിക്കുമ്പോൾ ആശങ്കയില്ലാതെ ചിലവഴിക്കുക എന്നതാണ് ശരിയായ സാമ്പത്തിക സ്വാതന്ത്ര്യം. പലപ്പോഴും പല കാര്യങ്ങൾക്കും നിങ്ങൾ പണം ചിലവഴിക്കുന്നുണ്ടാകും. എന്നാൽ ഈ തുക എത്രമാത്രം സ്വാതന്ത്ര്യത്തോടുകൂടിയാണ് വിനിയോഗിക്കുന്നത് എന്ന കാര്യമാണ് പരിഗണിക്കുന്നത് അതായത് ഒരു ഫാമിലി ടൂർ പോകുന്നു എന്ന് കരുതുക. ഇത്തരത്തിൽ യാത്ര പോകുമ്പോൾ പലവിധ ചിലവുകൾ ഉണ്ടാകും. ഈ തുക ചിലവഴിക്കുമ്പോൾ ആ വ്യക്തിക്ക് എത്രമാത്രം ആശങ്ക ഉണ്ടാകുന്നു, ഏതെല്ലാം ആവശ്യങ്ങൾ നീക്കി വയ്ക്കേണ്ടതായി വന്നിട്ടുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശകലനം ചെയ്താൽ നിങ്ങൾ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ബഡ്ജറ്റ് നോക്കി ചിലവഴിക്കുന്നതല്ല ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടത്തുന്നതിന് ആവശ്യമായ തുക മറ്റുകാര്യങ്ങളെ സ്വാധീനിക്കാതെ തന്നെ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.
വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പ്രധാന മാർഗ്ഗം. ആവശ്യത്തിനു വരുമാനം ഉണ്ടെങ്കിൽ മാത്രമേ ചിലവുകൾക്കുള്ള തുക നീക്കിയശേഷം മിച്ചം പിടിക്കാനാകൂ.
ആവശ്യത്തിന് സേവിങ്സ് ഉണ്ടായിരിക്കുക എന്നതാണ് അടുത്ത കാര്യം. പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കാവശ്യമായ എമർജൻസി ഫണ്ട് സ്വരൂപിച്ചാൽ മാത്രമേ മറ്റു നിക്ഷേപങ്ങളെ ബാധിക്കാതെ പെട്ടെന്നുണ്ടാകുന്ന കാര്യങ്ങൾക്കായി പണം വിനിയോഗിക്കാൻ ആകൂ.
എമർജൻസി ഫണ്ടിന് തുക മാറ്റിവയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവുക എന്നത്. ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും വളരെ അത്യാവശ്യമായി ഓരോ കുടുംബത്തിനും വേണ്ടതാണ് ഉയർന്ന ചികിത്സ ചിലവും മറ്റു സമ്പാദ്യത്തെ ബാധിക്കാതെ ചെയ്യുന്നതിന് ആരോഗ്യ ഇൻഷുറൻസ് അത്യാവശ്യമാണ്. കുടുംബത്തിൽ വരുമാനം കൊണ്ടുവരുന്നവരുടെ പേരിലാണ് ലൈഫ് ഇൻഷുറൻസ് എടുക്കേണ്ടത്. ആരുടെ വരുമാനത്തെ ആശ്രയിച്ചാണോ ആ കുടുംബത്തിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ പേരിൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും എടുത്തിരിക്കണം. രണ്ടുപേരും വരുമാനം ഉള്ളവരാണെങ്കിൽ രണ്ടുപേരുടെ പേരിലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.
ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ യഥാസമയം കൈവരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. റിസ്‌ക് എടുക്കുവാനുള്ള ശേഷി ശരിയായ വിധം മനസ്സിലാക്കി അതിനനുയോജ്യമായതും മികച്ച പ്രകടനം നടത്തിവരുന്നതുമായ സ്‌കീമുകള്‍...
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൂടുതല്‍ ജനകീയമായി വരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപത്തിനിറങ്ങുന്നവര്‍ നടത്തേണ്ട ചില മുന്നൊരുക്കങ്ങളും നിലവിലെ നിക്ഷേപകര്‍ക്ക് സാധാരണയായി സംഭവിച്ചു വരാറുള്ളതും അതേസമയം ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ ചില അബദ്ധങ്ങളുമാണ് ഫണ്ട് ഫോക്കസ് ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.
എന്തെല്ലാം മുന്നൊരുക്കങ്ങള്‍:
1 എത്ര തുകയാണ് നിക്ഷേപിക്കാനുദ്ദേശിക്കുന്നതെന്നും എത്ര കാലത്തേക്ക് നിക്ഷേപം നിലനിര്‍ത്താമെന്നുമുള്ള വ്യക്തമായ തീരുമാനം നിക്ഷേപകനുണ്ടായിരിക്കേണ്ടതാണ്. നിക്ഷേപത്തിന് പിറകിലെ സാമ്പത്തിക ലക്ഷ്യം എന്താണെന്ന് മനസ്സിലുറപ്പിക്കുകയും പ്രസ്തുത ലക്ഷ്യം കൈവരിക്കുന്നതു വരെ നിക്ഷേപം നിലനിര്‍ത്തിപ്പോരേണ്ടതാണെന്നും ഓര്‍ക്കുക.2 ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് ജനസ്വീകാര്യത കൂടുതല്‍. അതുകൊണ്ടു തന്നെ ഓഹരി വിപണിയില്‍ കാണുന്ന ചാഞ്ചാട്ടങ്ങളെക്കുറിച്ചെല്ലാം നിക്ഷേപകര്‍ തികച്ചും ബോധവാന്‍മാരാകേണ്ടതുണ്ട്. ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്തി ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും ലാഭം കൊയ്യാമെന്ന ചിന്ത തീര്‍ത്തും ഉപേക്ഷിക്കണമെന്ന് സാരം. ഒറ്റത്തവണയായി നടത്തുന്ന നിക്ഷേപമാണെങ്കില്‍ ചുരുങ്ങിയത് 5 വര്‍ഷത്തേക്കെങ്കിലും, എസ്‌ഐപിയിലാണെങ്കില്‍ ഉദ്ദേശിച്ച സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതു വരെയും (ഇവിടെയും 5 വര്‍ഷത്തിനു മുകളിലാണെങ്കില്‍ കൂടുതല്‍ അഭികാമ്യം) നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക.3 നിക്ഷേപകര്‍ തങ്ങള്‍ക്കെടുക്കാന്‍ സാധ്യമായ പരമാവധി റിസ്‌കിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ളവരായിരിക്കണം. റിസ്‌ക് എടുക്കാനുള്ള ശേഷി അടിസ്ഥാനമാക്കിയാണ് ഇക്വിറ്റി, ഫിക്‌സഡ് ഇന്‍കം ഫണ്ടുകള്‍ക്കായി നീക്കി വെക്കേണ്ട അനുപാതം എത്രയെന്ന് തീരുമാനിക്കുന്നത്. ഉദാഹരണമായി ബാധ്യതകളൊന്നുമില്ലാത്ത ഉയര്‍ന്ന വരുമാനമുള്ള ഒരു യുവാവാണ് നിക്ഷേപകനെങ്കില്‍ അദ്ദേഹത്തിന്റെ റിസ്‌ക് എടുക്കാനുള്ള ശേഷി സ്വാഭാവികമായും ഉയര്‍ന്നിരിക്കും. നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുകയുടെ വലിയ ഒരു അനുപാതം, അതായത് 80 ശതമാനം വരെയൊക്കെ ഇക്വിറ്റിയിലും മിച്ചം വരുന്ന 20 ശതമാനം വരെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലുമായി നിക്ഷേപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. അതേസമയം റിട്ടയര്‍മെന്റിനടുത്തെത്തി നില്‍ക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം നേര്‍ വിപരീത ദിശയിലുള്ള ഇക്വിറ്റി-ഡെറ്റ് അനുപാതമായിരിക്കും അനുയോജ്യം. അതായത് 80 ശതമാനം വരെയൊക്കെ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലും പരമാവധി 20 ശതമാനം വരെ ഇക്വിറ്റിയിലുമാവാം എന്നര്‍ഥം. റിട്ടയര്‍മെന്റിനരികിലെത്തിയ നിക്ഷേപകനായതുകൊണ്ടു തന്നെ പരമ്പരാഗത ബാങ്ക് നിക്ഷേപവും മറ്റും വേറെ തന്നെ നിലനിര്‍ത്തുകയുമാവാം.4 വില കുറയുമ്പോള്‍ വാങ്ങുക, വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വിറ്റുമാറുക എന്നതാണല്ലോ ലാഭമെടുക്കലിന്റെ പിന്നിലെ ഗണിതശാസ്ത്രം. എന്നാല്‍ ഈ തത്വം ഓഹരി വിപണിയില്‍ പ്രാവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമല്ല. വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന അപ്രതീക്ഷിത കയറ്റിറക്കങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഇത് മറികടക്കാന്‍ ഒരു വഴിയേയുള്ളൂ. വിപണിയിലെ കോലാഹലങ്ങള്‍ക്ക് ചെവി കൊടുക്കാതെ നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക. നിക്ഷേപം തുടങ്ങുന്ന സമയം വിപണി തങ്ങള്‍ക്ക് അനുയോജ്യമായ അവസ്ഥയിലാണോ എന്ന് വേവലാതിപ്പെടുന്നതിലല്ല കാര്യം, മറിച്ച് എത്രകാലത്തേക്ക് നിക്ഷേപം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയും എന്ന് ചിന്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
സ്‌കീം, പോര്‍ട്ട്‌ഫോളിയോ എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1 മുന്‍കാലങ്ങളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി മാത്രം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ തിരഞ്ഞെടുക്കാതിരിക്കുക. അനുകൂലവും പ്രതികൂലവുമായ പല ഘടകങ്ങളും വിപണിയില്‍ സംഭവിച്ചേക്കാം. ഫണ്ട് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പല മാറ്റങ്ങള്‍ സ്‌കീമിലും സംഭവിക്കാം. അതുകൊണ്ടു തന്നെ പഴയകാല പ്രകടനം എല്ലാ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലും ആവര്‍ത്തിക്കണമെന്നില്ല.2 മ്യൂച്വല്‍ ഫണ്ടുകളിലെ കാറ്റഗറികള്‍ അനുസരിച്ച് മാത്രം പ്രകടനം താരതമ്യം ചെയ്യുക. ഉദാഹരണത്തിന് ഒരു ലാര്‍ജ് ക്യാപ്പ് ഫണ്ടിന്റെ പ്രകടനം മറ്റൊരു സ്‌മോള്‍ ക്യാപ്പ് ഫണ്ടുമായി തുലനം ചെയ്യുന്നതില്‍ അര്‍ഥമില്ല. രണ്ടു വിഭാഗങ്ങളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന ഓഹരികള്‍ തീര്‍ത്തും വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്നവയായതിനാലാണിത്. 3 ഒരേ വിഭാഗത്തില്‍ പെടുന്നതോ ഒരു സെക്ടറിനെ മാത്രം പ്രതിനിധാനം ചെയ്യുന്നതോ ആയ സ്‌കീമുകള്‍ മാത്രം നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് ഉചിതമല്ല. ഉദാഹരണത്തിന് 2 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന വ്യക്തി തന്റെ റിസ്‌ക് എടുക്കാനുള്ള ശേഷി വിലയിരുത്താതെ മുഴുവന്‍ തുകയും ലാര്‍ജ് ക്യാപ്പിലോ മിഡ് ക്യാപ്പിലോ അതുമല്ലെങ്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫാര്‍മ, ഐ.ടി. പോലുള്ള ഒരൊറ്റ സെക്ടറില്‍ മാത്രം നിക്ഷേപിച്ചു വരുന്ന സ്‌കീമുകളിലോ മാത്രമായി ഒതുക്കാതിരിക്കുക.4 സ്‌കീമുകളുടെ ശരിയായ വൈവിധ്യവല്‍ക്കരണം പോര്‍ട്ട്‌ഫോളിയോയുടെ കെട്ടുറപ്പിന് നല്ലതാണ്. അതേസമയം അമിതമായി ഡൈവേഴ്‌സിഫൈ ചെയ്യുന്നത് ദോഷം ഉണ്ടാക്കുകയും ചെയ്യും. അനാവശ്യമായി സ്‌കീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ഒരേ സ്വഭാവമുള്ള സെക്ടറുകളെ കൂടുതലായി ഉള്‍പ്പെടുത്തുന്നതും മറ്റും പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനം യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നതിനും തടസ്സമായേക്കാം.